Description
ഒരു നാടിനെ മുഴുവൻ പ്രാർത്ഥനയിലാഴ്ത്തിയ 72 ദിവസങ്ങളുടെ ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ്.
2024 ജൂലൈയിൽ കർണ്ണാടകയിലെ ശിരൂരിലുണ്ടായ ഭീകരമായ അതിവർഷത്തിലും മണ്ണിടിച്ചിലിലും പെട്ട് ഗംഗാവാലി നദിയിൽ കാണാതായ മലയാളി ട്രക്ക് ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ 72 ദിവസങ്ങളാണ് നീണ്ടുനിന്നത്. ആ കനൽവഴികളിൽ ഒരു അമ്മയും കുടുംബവും കടന്നുപോയ സമാനതകളില്ലാത്ത പ്രാർത്ഥനകളുടെയും ഉത്കണ്ഠകളുടെയും അതിജീവനത്തിന്റെയും നേർച്ചിത്രമാണ് അർജുന്റെ അമ്മ ഷീല ഷിരൂർ എഴുതിയ ഈ പുസ്തകം.
കേരളവും കർണ്ണാടകവും ഒരേ മനസ്സോടെ കൈകോർത്ത ആ നാളുകളെയും, ഒരു അമ്മയുടെ അചഞ്ചലമായ നിലപാടിനെയും ഈ കൃതിയിലൂടെ അടുത്തറിയാം. പ്രമുഖ ദുരന്തനിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടിയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.


Reviews
There are no reviews yet.